Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Review Meeting

Thiruvananthapuram

കർക്കടക വാവുബലി അവലോകനയോഗം നടന്നു

കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന വാവുബലിക്കു വേണ്ടുന്ന ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെ യോഗം കുളത്തോട്ടുമല പിഡബ്ല്യൂഡി ഗസ്റ്റ് ഗൗസിൽ ചേർന്നു.
എം.ആർ. ബൈജു എംഎൽഎ അധ്യക്ഷനായി. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ, തഹസീൽദാർ ജീന എം. തോമസ്, കാട്ടാക്കട ഡിവൈഎസ്പി ജി. ബിനു തുടങ്ങി വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ പങ്കെടുത്തു.


കാട്ടാക്കട നിയോജക മണ്ഡലത്തിലെ ചെറുപ്പാറ മഹാവിഷ്ണു ക്ഷേത്രം, കുണ്ടമൺകടവ് ദേവീക്ഷേത്രം, കാഞ്ഞിരംവിള ഗണപതി ക്ഷേത്രം, ചെമ്പനാകോട് ശ്രീ ഹനുമാൻ ക്ഷേത്രം, കുഴയ്ക്കാട് ദേവീക്ഷേത്രം, കുറ്റിക്കാട് ശാസ്ത ക്ഷേത്രം, അരുവിക്കര ശ്രീധർമശാസ്‌താക്ഷേത്രം എന്നീ ബലിക്കടവുകളിലെ ക്രമീകരണങ്ങൾ യോഗം വിലയിരുത്തി.

ഗതാഗത സൗകര്യം, വൈദ്യുതി ബന്ധം ക്രമീകരിക്കൽ, അരുവിക്കര ബലിക്കടവിലെ നീരൊഴുക്ക് ക്രമീകരണം എന്നിവയ്ക്ക് നിർദേശം നൽകി. ഫയർഫോഴ്സ്, എക്സൈസ്, മെഡിക്കൽ സംഘം എന്നിവയുടെ മുഴുവൻ സമയ സേവനവും ഉറപ്പാക്കി. ബലിക്കടവിന്‍റെ സമീപപ്രദേശങ്ങളിൽ ഫുഡ് സേഫ്റ്റിയുടെ കർശന പരിശോധ നടത്താനും എൽഎൽഎ നിർദേശം നൽകി.

NRI

തെരഞ്ഞെടുപ്പ് അവലോകന യോഗം സംഘടിപ്പിച്ച് ഓവർസീസ് എൻസിപി

കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ അവലോകന യോഗം സംഘടിപ്പിച്ചു. പ്രചരണത്തിന്‍റെ ഭാഗമായി ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സൂം ആപ്ലിക്കേഷനിലൂടെ ഓൺലൈൻ തെരഞ്ഞെടുപ്പ് പ്രചരണ അവലോകന യോഗം സംഘടിപ്പിച്ചു.

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ഒഎൻസിപി പ്രവർത്തകരെ ഉൾപ്പെടുത്തി പ്രവാസികൾക്കിടയിൽ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിച്ച കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് പ്രചരണ അവലോകന യോഗത്തിൽ വിവിധ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.

എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനായ ബാബു ഫ്രാൻസീസ് യോഗ ഉദ്ഘാടനം നിർവഹിച്ചു. കുവൈറ്റ് കമ്മിറ്റി പ്രസിഡന്‍റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു.

ദേശീയ ട്രഷറർ ബിജു സ്റ്റീഫൻ ഇടതുസർക്കാരിന്‍റെ പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രിൻസ് കൊല്ലപ്പിള്ളിൽ, ജിനു ജേക്കബ്, സൂരജ് പോണത്ത്, അബ്‌ദുൾ അസീസ്, അശോകൻ തിരുവനന്തപുരം, പിന്‍റോ, സണ്ണി അല്ലീസ് എന്നിവർ സംസാരിച്ചു. സംഘടന സെക്രട്ടറി രതീഷ് വർക്കല നന്ദി പറഞ്ഞു.

Kerala

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്; ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കിയെന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം ശിപാർശകളും നടപ്പിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം.

17 വകുപ്പുകൾ പൂർണമായി ശിപാർശ നടപ്പിലാക്കി. 220 ശിപാർശകളിലും ഉപശിപാർശകളിലും നടപടികൾ പൂർത്തിയായി.

ഏഴു ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതിന് അതതു വകുപ്പുകൾ നടപടി സ്വീകരിച്ചു വരുന്നതായി യോഗത്തിൽ അറിയിച്ചു. കമ്മീഷൻ സമർപ്പിച്ച 284 ശിപാർശകളും 45 ഉപശിപാർശകളുമാണ് സംസ്ഥാന സർക്കാർ പരിഗണിച്ചത്.

നിലവിലെ നിയമങ്ങൾക്കു വിധേയമായി പരിഗണിക്കാൻ കഴിയുന്ന വിഷയങ്ങളിൽ വേഗത്തിൽ നടപടി പൂർത്തീകരിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ വിലയിരുത്തി.

മറ്റു വകുപ്പുകളുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്ത് കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നടപ്പാക്കാൻ കഴിയാത്തവ അറിയിക്കാനും നടപ്പാക്കാനാവുന്നവ കാലതാമസം കൂടാതെ നടപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

Latest News

Corehub Up